Wednesday, March 21, 2007

എന്റെ മോഹം

മന്ദമാംമാരുതനില്‍ ആടിക്കളിക്കുന്ന
ആമ്പല്‍പൂക്കള്‍ക്കൊപ്പം നൃത്തമാടുവാന്‍
കുണുങ്ങിചിരിച്ചാര്‍ത്തു പായും നദിക്കൊപ്പം
അലസമായ്‌ ഒഴുകുവാന്‍
നീലാമ്പരത്തിലെ മേഖശകലങ്ങളിലലിയുവാന്‍...

ആകാശപ്പരപ്പില്‍ പറന്നുല്ലസിക്കും
പറവകള്‍ക്കൊപ്പം ചിറകു വിടര്‍ത്തുവാന്‍
പനിനീര്‍പൂക്കള്‍ നിറഞ്ഞൊരാരാമത്തില്‍
കൊതിപ്പിക്കും സുഗന്ധമാസ്വദിച്ച്‌
ചിത്രശലഭങ്ങള്‍ക്കൊപ്പം പറന്നു രസിക്കാന്‍...

ഒരു വാനമ്പാടിയെപ്പോല്‍ പാടിപ്പറന്നുയരാന്‍
‍സ്നേഹം നിറഞ്ഞൊരാ ഹൃദയത്തിന്‍
മര്‍മ്മരം കേള്‍ക്കുവാനായി
നിന്‍ സുഗന്ധമൂറും മാറില്‍
കാതുകള്‍ ചേര്‍ത്തു വയ്ക്കുവാന്‍...

ഹിമകണങ്ങല്‍ നിറഞ്ഞ
വല്ലീതൃണങ്ങളില്‍ ചാടിതിമിര്‍ക്കുവാന്‍
നഗ്നമാം പാദങ്ങള്‍ക്കടിയിലമരുന്ന
നനവാര്‍ന്ന മണ്ണിന്‍ കുളിര്‍മ്മ നുകരുവാന്‍...

പൂന്തേനുണ്ടു മടങ്ങുന്ന
വണ്ടുകള്‍ക്കൊപ്പം മദിക്കാന്‍
ആഴിതന്നാപ്തിയില്‍ നീന്തിത്തുടിക്കും
മല്‍സ്യങ്ങള്‍ക്കൊപ്പം കളിച്ചുല്ലസിക്കുവാന്‍
സ്നേഹസാന്ദ്രമാം സംഗീതമാസ്വദിക്കുവാന്‍...

അര്‍ത്ഥശൂന്യങ്ങളാം വാക്കുകള്‍
നിന്‍ കാതുകളില്‍ മന്ത്രിക്കുവാന്‍
‍ചെമപ്പാര്‍ന്ന നിന്‍ കവിളുകളില്‍ വിരിയുന്നൊരാ
നുണക്കുഴികളില്‍ ലയിക്കുവാന്‍
പാതികൂമ്പിയ നിന്‍ മിഴികളില്‍ നിറയുന്ന
വികാരതീവ്രത കണ്ടാസ്വദിക്കുവാന്‍...

‍കാതരമാം നയനങ്ങളിലുറങ്ങുന്ന
ആഴങ്ങളിലൂളിയിട്ടല്‍ത്ഭുതം കൂറുവാന്‍
അത്ഭുതം നിറഞ്ഞൊരാ ലോകത്തിലെല്ലാം
മറന്നില്ലാതാകുവാനെന്തെനിക്കിഷ്ടമോമനേ...

Thursday, March 1, 2007

MY FLIRTING WITH A HORNET

There she sat
With unruffled complacent air
To none she paid attention
Thoughts in her own she engrossed,
She a narcissist, I doubt
Herself enjoying in full content;

Hesitantly I approached
With elegance she watched
Displaying colours sparkling
And with mischief eyes gleaming
Around she looked with indignance
Then she opened her wings
Like a parasol swings
Coloured with many flounces
Shining brightly in plumes
She advanced towards
With a feline grace.
Then stopped and eyed me quizzically.

I caressed her softly
Objection none she had
My passes she enjoyed
I thought ………

Her pensive acceptance
Made me venture again
How angry she became!
Alas ! she stung me most cruelly
Then flew away nonchalantly
Leaving me quite stunned
Agape and embarrassed.

Friday, February 23, 2007

തുഷാരാര്‍ദ്ര ശില്‍പ്പം

മുഗ്ദ്ധാനുരാഗ പൂര്‍ണ്ണേന്ദുവായെന്‍
മനസ്സിലോടിയെത്തിയ രൂപവതി
നിന്‍മുഖദര്‍ശനമെന്നിലുണര്‍ത്തി
സുന്ദരസ്വപ്‌നശതങ്ങളനേകം

പരിമളമേന്തുന്നൊരു പനിനീര്‍പൂവായ്
വിരിഞ്ഞു നീയെന്നിലൊരു സാന്ത്വനമായ്
തുഷാരബിന്ദുക്കളൊട്ടി നിന്നു നിന്‍ മേനിയില്‍
വര്‍ണപൊലിമയേകി പ്രകാശകിരണങ്ങള്‍

പ്രകൃതിയോ നിറച്ചു നിന്നില്‍ പരിമളം
ആരിലും കൗതുകമുണര്‍ത്തും വിധം
ഉറവിടം തേടിയലഞ്ഞിട്ടൊടുവില്
‍കണ്ടെത്തി നിന്നെ ഞാന്‍ ശന്തനുവെപ്പോല്‍

മറക്കാനാകില്ല നിന്നെയൊരിക്കലും
അത്രമേലാഴത്തില്‍ പതിഞ്ഞു നീയെന്‍ മനസ്സില്
‍എന്തു ചെയ്യേണ്ടു എന്നറിയാതുഴറി ഞാന്
‍നിന്‍ സാമീപ്യത്തിനേറെയാണെന്നാഗ്രഹം

ആവുന്നില്ലോമനേ മാറി നില്‍ക്കുവാന്‍
സ്നേഹിച്ചു പോയത്രമേല്‍ നിന്നെ ഞാന്
‍അറിയുന്നില്ലേ നീയെന്‍ സ്നേഹത്തിനാഴം
മടിച്ചു നില്‍ക്കുന്നതെന്തേ ദൂരെ നിര്‍നിമേഷയായി

ഒന്നുമേ ചെയ്യുന്നില്ലല്ലോ നീയൊരിക്കലും
തപ്തമാമെന്‍ ഹൃദയത്തെ സാന്ത്വനിപ്പിക്കുവാന്‍
സൂക്ഷിക്കട്ടെ ഞാനീ പാഴ് കിനാക്കളെയെന്
‍ഹൃദയാന്തരാളത്തിലൊരു മുത്തായെന്നും

ഒരു നാളീ സ്വപ്നങ്ങളെല്ലാം പെയ്തൊഴിയും
അപ്പൊഴും നിറഞ്ഞു നില്‍ക്കും നീയെന്നുള്ളില്
‍ഒരു മുഗ്ദ്ധാനുരാഗ പൂര്‍ണ്ണേന്ദുവായ്‌
കുളിര്‍മയേകും ഒരു മൗനനൊമ്പരമായൊമനേ...

Thursday, February 22, 2007

THE MOONLIT NIGHT

Motionless and still I stood
Watching the calm ripples in the lake
Heaven with myriad of stars and the moon
Reflected clearly in the waters
Boarded by tall elegant cedars
Enchanted me beyond words.

Vainly I tried to describe
But found it’s useless
I realized with a sudden start
It’s beyond the power of mortals
To define the divine architecture.

My eyes wandered beyond
To savour the vestal beauty
I heard the wind murmuring
Sweet meaningless nothings to the trees
And the whispering of the meadow’s
When they danced in pure glee.

The hills teemed with cedars
Girdled by a thick ring of mist
Rose high to reach the moon
Beckoning eagerly with mirth
Simply took my breath away.

The deep and dark vales down
Blanketed by the clouds
Went on watching silently
The covetous romance of the cedars
And made their visages dark all the more.

I stood there transfixed
And dared not to move
For it may disturb the serenity
Which I didn’t desire to happen
So I slipped unobtrusively away
Keeping the scenes vivid in mind.